നാട്ടുകാർ ലക്ഷങ്ങൾ പിരിവിട്ട് സഊദി ജയിലിൽ നിന്ന് മോചിപ്പിച്ചു നാട്ടിലെത്തിച്ച യുവാവ് ലഹരി കച്ചവടത്തിനിടെ , കണ്ണൂരിൽ എം.ഡി.എം.എയുമായി പിടിയിൽ
Pulamanthole vaarttha
കണ്ണൂർ :നാട്ടുകാരും സന്നദ്ധ സംഘടനകളും ചേർന്ന് ലക്ഷങ്ങൾ പിരിവെടുത്ത് മോചനദ്രവ്യം നൽകി സഊദി ജയിലിൽനിന്ന് രക്ഷപെടുത്തി നാട്ടിലെത്തിച്ചയാൾ രാസലഹരിയുമായി പിടിയിലായി. കരിക്കോട്ടക്കരി വളയംകോട് സ്വദേശി ഫിദാ മൻസിലിൽ ടി. ഫസലുദ്ദീനെയാണ് (44) തട്ടുകടയുടെ മറവിൽ മെത്താംഫെറ്റമിൻ (എം.ഡി.എം.എ) വിൽപന നടത്തിയതിന് ഇരിട്ടി പൊലിസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനാന്തര ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യകണ്ണിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു.
2006-ൽ സഊദി അറേബ്യയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ഫസലുദ്ദീൻ പത്തു വർഷത്തോളം അവിടെ ജയിലിലായിരുന്നു. തുടർന്ന് നാട്ടുകാരും പ്രവാസി മലയാളികളും സന്നദ്ധ സംഘടനകളും ചേർന്ന് വൻ തുക പിരിവെടുത്ത് മോചനദ്രവ്യം (ബ്ലഡ് മണി) നൽകിയാണ് ഇയാളെ ജയിൽമോചിതനാക്കിയത്. ഇതിനായി പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകളും ഉണ്ടായിരുന്നു. നേരത്തെ ബെംഗളൂരുവിൽ 50 കിലോഗ്രാം കഞ്ചാവ് വിൽപന നടത്തിയ കേസിൽ അറസ്റ്റിലായ ഇയാൾ മൂന്ന് വർഷത്തോളം അവിടെ ജയിലിൽ കഴിഞ്ഞിരുന്നു. ഈ വർഷം ജനുവരിയിലാണ് ബെംഗളൂരു ജയിലിൽനിന്ന് മോചിതനായത്. ഈ ജയിൽവാസത്തിനിടയിലാണ് ഇയാൾ അന്തർസംസ്ഥാന ലഹരിമാഫിയയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത്. ജയിൽമോചിതനായ ശേഷം നാട്ടിലെത്തിയ ഇയാൾ ഇരിട്ടിയിൽ ഒരു തട്ടുകട ആരംഭിക്കുകയും അതിന്റെ മറവിൽ ബെംഗളൂരുവിൽനിന്ന് വൻതോതിൽ രാസലഹരി എത്തിച്ച് വിൽപന നടത്തുകയുമായിരുന്നു.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved