ഡോളർ മാറ്റ കച്ചവടത്തിൽ വിളയൂർ പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ള നാലംഗ സംഘത്തെ ആക്രമിച്ച് 16 ലക്ഷത്തിലധികം രൂപ കവർന്നു
Pulamanthole vaarttha
കുപ്രസിദ്ധ ഗുണ്ടാ നേതാവായ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു.
തൃശ്ശൂര്‍: തൃപ്രയാറില്‍ കാര്‍ യാത്രക്കാരെ ആക്രമിച്ച് 16 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. വിളയൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് ജനപ്രതിനിധി മുഹമ്മദ് റാഫി ഉള്‍പ്പെട്ട നാലംഗ സംഘമാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. നോട്ട് നല്കി ഡോളര്‍ വാങ്ങാനുള്ള (കുഴല്‍പ്പണ ഇടപാട്) ശ്രമത്തിനിടയിലാണ് ഇവര്‍ കവര്‍ച്ചാ സംഘത്തിന്റെ കെണിയില്‍ പെട്ടത്. ഗുണ്ടാ നേതാവായ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു.തൃപ്രയാറിനടുത്ത് ആമലത്തുകുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള റോഡില്‍ ഇന്നലെ രാത്രി 8:45 ഓടെയാണ് സംഭവം. പണം നല്കിയാല് ഡോളര്‍ കൈമാറാമെന്ന് വിശ്വസിപ്പിച്ചാണ് രഞ്ജിത്തും സംഘവും വിളയൂര്‍ സ്വദേശിയായ റാഫിയെയും കൂട്ടരെയും തൃപ്രയാറിലേക്ക് വിളിച്ചുവരുത്തിയത്. ആമലത്ത് ക്ഷേത്രത്തിന് രണ്ട് കിലോമീറ്റര്‍ മുന്‍പുവെച്ച് രഞ്ജിത്ത് ബൈക്കിലെത്തി റാഫിയുടെ വാഹനത്തില്‍ കയറി. കാറിനുള്ളില്‍ 16 ലക്ഷം രൂപയുണ്ടെന്ന് ഉറപ്പുവരുത്തിയതിന് പിന്നാലെ, ഇന്നോവ കാറിലെത്തിയ മറ്റ് പ്രതികളും രഞ്ജിത്തും ചേര്‍ന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അന്തിക്കാട് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഴല്‍പ്പന ഇടപാടുകാരനായ രഞ്ജിത്താണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് വ്യക്തമായത്. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ഇന്ന് രാവിലെ 9 മണിയോടെ വലപ്പാട് പോലീസ് സ്റ്റേഷന് പരിധിയിലെ പൂക്കോട്ട് ശിവക്ഷേത്ര പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ വലപ്പാട് പോലീസ് സ്റ്റേഷന് പരിധിയിലെ പൂക്കോട്ട് ശിവക്ഷേത്ര പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍
ഇന്ന് രാവിലെ 8:15 ഓടെ ഒരു യുവാവ് കാര്‍ ഇവിടെ നിര്‍ത്തിയ ശേഷം മറ്റൊരു ബൈക്കില്‍ കയറി രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് അരിച്ചുപെറുക്കുകയാണ്. രണ്ട് ബൈക്കുകളിലും ഒരു കാറിലുമായി എത്തിയ എട്ടംഗ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നും പ്രതികള്‍ ഉടന്‍ തന്നെ വലയിലാകുമെന്നും പോലീസ് അറിയിച്ചു. അതേസമയം, നിയമവിരുദ്ധമായ പണമിടപാടിന് (കുഴല്‍പ്പണ ഇടപാട്) മുതിര്‍ന്ന ജനപ്രതിനിധിയായ മുഹമ്മദ് റാഫിക്കെതിരെ കേസ് എടുക്കുന്ന കാര്യം അന്തിക്കാട് പോലീസ് നിയമപരമായി പരിശോധിച്ച് വരികയാണ്.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved