ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസിന് ബജറ്റിൽ 10 കോടി രൂപ അനുവദിച്ചു
Pulamanthole vaarttha
അങ്ങാടിപ്പുറം : പതിറ്റാണ്ടുകളായുള്ള പെരിന്തൽമണ്ണയുടെ കാത്തിരിപ്പിന് ഒടുവിൽ ബജറ്റിൽ ഗ്രീൻ സിഗ്നൽ. വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റിൽ ഓരാടംപാലം – മാനത്തുമംഗലം ബൈപ്പാസ് റോഡ് നിർമ്മാണത്തിന്റെ പ്രഥമ ഘട്ട സ്ഥലമെടുപ്പ് പൂർത്തിയാക്കുന്നതിനായി 10 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ടോക്കൺ തുക മാത്രമായി ഒതുങ്ങാതെ സ്ഥലമെടുപ്പ് നടപടികളിലേക്ക് നേരിട്ട് കടക്കാൻ സാധിക്കുന്ന വിധത്തിൽ കൃത്യമായ തുക ബജറ്റിൽ വകയിരുത്തിയത് പദ്ധതിക്ക് വലിയ വേഗത നൽകും. അങ്ങാടിപ്പുറം ടൗണിലെയും പെരിന്തൽമണ്ണയിലെയും ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി കാണുന്നതാണ് ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ്. സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്കായി 80 കോടി രൂപയുടെ പ്രൊപ്പോസലാണ് നജീബ് കാന്തപുരം എം.എൽ.എ. സർക്കാരിന് സമർപ്പിച്ചിരുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഇപ്പോൾ 10 കോടി രൂപ അനുവദിക്കപ്പെട്ടിരിക്കുന്നത്.തുക അനുവദിച്ച പശ്ചാത്തലത്തിൽ, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട റവന്യൂ നടപടികൾ വരും ദിവസങ്ങളിൽ വേഗത്തിലാകുമെന്നാണ് സൂചന. പെരിന്തൽമണ്ണയുടെ വികസന ചരിത്രത്തിൽ വലിയൊരു നാഴികക്കല്ലാവും ഈ ബൈപ്പാസ് പദ്ധതി.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved