മോഷണത്തിനിടെ ക്രൂരത, 80കാരിയെ കൊന്ന് കയ്യുംകാലും കല്ലിൽ കൂട്ടി കെട്ടി കായലിൽ തള്ളി
Pulamanthole vaarttha
കായംകുളം: തനിച്ച് താമസിച്ചിരുന്ന വയോധികയെ അതിക്രൂരമായി കൊലപ്പെടുത്തി കല്ലുകെട്ടി കായലിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തി. മുതുകുളം തെക്ക് സാധുപുരത്ത് പരേതനായ ഭാസ്കരന്റെ ഭാര്യ തങ്കമ്മയെയാണ് (80) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണമാലയും വളയും കമ്മലും നഷ്ടപ്പെട്ടിട്ടുണ്ട്. നാടിനെ നടുക്കിയ കൊലപാതകത്തിന് പിന്നിൽ കവർച്ചാ സംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഏഴുമണി മുതലാണ് തങ്കമ്മയെ കാണാതായത്. മകൻ കുടുംബസമേതം മറ്റൊരു വീട്ടിലാണ് താമസം. മകൾ ഭർതൃവീട്ടിലുമാണ്. തങ്കമ്മയെ കാണാതായതിനെത്തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് മകളെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കനകക്കുന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പുലർച്ചെ കീരിക്കാട് ജെട്ടിക്ക് സമീപം മീൻ പിടിക്കാനും മണൽ വാരുന്നതിനുമായി ഇറങ്ങിയ തൊഴിലാളികളാണ് കായലിന് നടുവിൽ മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് കനകക്കുന്ന് ജെട്ടിക്ക് സമീപം അടിഞ്ഞ മൃതദേഹം കനകക്കുന്ന് പൊലീസും ഫയർഫോഴ്സും ചേർന്ന് കരയ്ക്കെത്തിക്കുകയായിരുന്നു.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved