വയനാട് മണ്ണിടിച്ചിൽ; ആറാം ദിവസം: അവസാനത്തെ ആളുടെ മൃതദേഹവും കിട്ടി
Pulamanthole vaarttha
കള്ളാടി : കള്ളാടിയിൽ മണ്ണിടിഞ്ഞ് കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും ലഭിച്ചു. ഹിമാചൽ സ്വദേശി ബിക്രം റാണയുടെ മൃതദേഹമാണ് കിട്ടിയത്. അപകടം നടന്ന് ആറാം ദിവസമാണ് മീനാക്ഷി പാലത്തിന് 150 മീറ്റർ അകലെ നിന്ന് മൃതദേഹം കണ്ടെത്തിയത്. മറ്റ് ഏഴു പേരുടെ മൃതദേഹങ്ങൽ നേരത്തെ കണ്ടെത്തിയിരുന്നു. ആകെ എട്ട് പേരാണ് അപകടത്തിൽ മരിച്ചത്. രണ്ടു ദിവസമായി മഴ കുറഞ്ഞത് തെരച്ചിൽ സഹായകമായി. 300ലധികം വരുന്ന സന്നദ്ധ പ്രവർത്തരും ഫയർഴോസും ഉൾപ്പെടെയുള്ളവർ ചേർന്ന് റാണക്കായി തെരച്ചിൽ നടത്തി വരികയായിരുന്നു.

തുരങ്കപാത നിർമാണ കമ്പനിയായ ദിലീപ് ബിൽഡ്കോൺ ലിമിറ്റഡിൽ കൺസ്ട്രക്ഷൻ മാനേജരായിരുന്നു റാണ. അഞ്ചര വർഷമായി ഈ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും . പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വരെയും ധന സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതിനായി തുക അനുവദിച്ചു
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved