ഹജ്ജ് യാത്രക്കാരന്റെ ലക്ഷം രൂപ കവർന്ന കേസ്: അന്തർജില്ലാ പോക്കറ്റടി സംഘത്തിലെ മൂന്നാമത്തെ ആൾ കോട്ടക്കലിൽ പിടിയിൽ
Pulamanthole vaarttha
മലപ്പുറം: സ്വകാര്യ ബസ് യാത്രയ്ക്കിടെ ഹജ്ജ് തീർത്ഥാടകന്റെ ഒരു ലക്ഷം രൂപ കവർന്ന കേസിൽ അന്തർജില്ലാ പോക്കറ്റടി സംഘത്തിലെ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു . കൊല്ലം കറുകോൺ സ്വദേശി അബ്ദുൽ വാഹിദ് (72) ആണ് കോട്ടക്കൽ ഇൻസ്പെക്ടർ ദീപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്. ഈ കേസുമായി ബന്ധപ്പെട്ട് കൊച്ചി പള്ളുരുത്തി പാറപ്പുറത്ത് വീട്ടിൽ ജോയ് എന്ന നിസാർ (62), ആലുവ പള്ളിപ്പുറായിടം സ്രാങ്ക് മുഹമ്മദ് ഇഖ്ബാൽ (65) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഏപ്രിൽ 27-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചങ്കുവെട്ടിയിൽ നിന്ന് കോട്ടക്കലിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്ന പരാതിക്കാരന്റെ പണമാണ് സംഘം കവർന്നത്. പണം സൂക്ഷിച്ചിരുന്ന കവർ ബ്ലേഡ് ഉപയോഗിച്ച് അതീവ തന്ത്രപരമായി കീറിയാണ് പ്രതികൾ ലക്ഷം രൂപ അപഹരിച്ചത്.


നേരത്തെ അറസ്റ്റിലായവർ
പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ, പ്രദേശത്തെ അമ്പതോളം സിസിടിവി (CCTV) ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. ബസുകളിൽ സ്ഥിരമായി യാത്ര ചെയ്ത്, പണവുമായി പോകുന്ന യാത്രക്കാരെ നിരീക്ഷിച്ച ശേഷം മോഷണം നടത്തുന്നതാണ് ഇവരുടെ ശൈലി. പിടിയിലായ അബ്ദുൽ വാഹിദ് മുൻപ് എട്ടോളം കവർച്ചാ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved