നെന്മാറ ഇരട്ടകൊല: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ
Pulamanthole vaarttha
നെന്മാറ: ഇരട്ടകൊലകേസിൽ പ്രതി ചെന്താമരക്ക് വധശിക്ഷ. പാലക്കാട് അതിവേഗ കോടതി ജഡ്ജി കെന്നത് ജോർജ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ഇരട്ടകൊലപാതകം നടത്തിയ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സജിതാ -സുധാകരന് ദമ്പതികളുടെ മക്കളും പ്രോസിക്യൂഷനും ആവശ്യപ്പെട്ടിരുന്നു. കൊലപാതകത്തിന് ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ സംശയത്തിന്റെ ആനുകൂല്യം നൽകി വധശിക്ഷ നൽകരുതെന്ന് ചെന്താമരയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.

നാടിനെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ നിർണായക ശിക്ഷാ വിധിയാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. 2025 ജനുവരി 27നാണ് കേസിലെ ഏക പ്രതിയായ ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. അയൽവാസികളായ സുധാകരനേയും അവരുടെ അമ്മ ലക്ഷ്മിയേയും വീടിന് മുന്നിൽ വച്ച് വെട്ടി കൊലപെടുത്തി. ചെന്താമര കുറ്റക്കാരനാണെന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പാലക്കാട് അതിവേഗ കോടതി വിധി പ്രസ്താവിച്ചിരുന്നു.

കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved