വാൽപ്പാറ ദുരന്തം മരിച്ചവരുടെ എണ്ണം 9 ആയി; നിയന്ത്രണം വിട്ട വാഹനം സംരക്ഷണ ഭിത്തി തകർത്ത് 800 അടിയിലധികം താഴേക്ക് പതിച്ചു.
Pulamanthole vaarttha
പതിമൂന്നാം വളവിൽ നിന്നും നിയന്ത്രണം വിട്ട വാഹനം വന്നു പതിച്ചത് ഒൻപതാം വളവിൽ : മരണപെട്ടവരിൽ പുലാമന്തോൾ സ്വദേശിനിയും പാങ്ങ് ഗവ : എൽ പി സ്കൂളിലെ പ്രധാന അധ്യാപികയുമായ അജിത ടീച്ചറും
വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
പാലക്കാട് :തമിഴ്നാട്ടിലെ വാൽപ്പാറയിൽ പാങ്ങ് സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം ഒന്‍പതായി . മലപ്പുറം പാങ്ങ് സ്കൂളിലെ അധ്യാപകരും ജീവനക്കാരും കുടുംബാംഗങ്ങളും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ സ്കൂളിലെ പാചക ജീവനക്കാരിയും ഉൾപ്പെടുന്നു. ഇന്ന് രാവിലെയാണ് സംഘം വിനോദയാത്ര പുറപ്പെട്ടത്. ആതിരപ്പള്ളിയിൽ നിന്നും പൊള്ളാച്ചിയിലേക്കുള്ള യാത്രയിൽ പൊള്ളാച്ചിക്കടുത്തുള്ള വാൽപ്പാറയിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വെച്ചാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സംരക്ഷണ ഭിത്തി തകർത്ത് 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു. ഉടൻ തന്നെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഒൻപത് പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ നാല് പേരെ അതീവ ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. സംഘത്തിൽ മൂന്ന് കുട്ടികളും ഉൾപ്പെട്ടിരുന്നു. എന്നാൽ യാത്രയ്ക്കായി പെർമിറ്റ് എടുത്ത സമയത്ത് കുട്ടികൾ കൂടെയുള്ള വിവരം അറിയിച്ചിരുന്നില്ലെന്ന് പെരിന്തൽമണ്ണയിലെ ഈ വാഹന ഉടമ ആഷിക് പറഞ്ഞു. 40-ലധികം ഹെയർപിൻ വളവുകളുള്ള ഈ റൂട്ടിൽ വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അജിത (54), റംല (52), സുഹറ (43), ആശ (41), മജീദ് (43), സാജിത (45), ഷക്കീല (37), നൗഷാദ് (39), റുഖിയ (39) , ഹിഷാം (12), ഷഹദിൻ (11), മസീൻ (10) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് ഫാഇസ് (21) ആണ് വാഹനം ഓടിച്ചിരുന്നത്.

1-പാലൂർ സ്വദേശിനി അജിത (54), പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂൾ പ്രധാനാധ്യാപിക
2 -അധ്യാപകരായ പാങ്ങ് താണിക്കോട് സ്വദേശി റംല (52),
3 – പാങ്ങ് ഈസ്റ്റ് സ്വദേശി സുഹറ (43),
4-കൊളത്തൂർ സ്വദേശി ആശ (41),
5-പാങ്ങ് മില്ലുംപടി സ്വദേശി മജീദ് (43),
6 -മജീദിന്റെ ഭാര്യ റുഖിയ (39),
7- പള്ളിപ്പറമ്പ് സ്വദേശിയും സ്കൂളിലെ പാചകതൊഴിലാളിയുമായ സാജിത (45)
8-മരിച്ച സുഹറയുടെ മകൻ ഹിഷാം (12),
9- പാങ്ങ് ജി.യു.പി.എസിലെ അധ്യാപിക ഷക്കീല (37) എന്നിവരാണ് മരിച്ചത്
പരിക്കേറ്റ് ചികിത്സയിലുള്ളവർ
1- പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് (39),
2 -ട്രാവലർ വാൻ ഡ്രൈവർ ഇന്ത്യനൂർ ചൂനൂർ സ്വദേശി മുഹമ്മദ് ഫായിസ് (21),
3- പാചകതൊഴിലാളി സാജിതയുടെ മകൻ ഷഹദിൻ (11) എന്നിവർ കോയമ്പത്തൂരിലെ ആശുപത്രിയിൽ
4- മസ്നീൻ (10) പൊള്ളാച്ചിയിലെ ആശുപത്രിയിലെ ചികിത്സയിലാണ്
വാൽപ്പാറയിലേക്ക് വിനോദയാത്രക്ക്എത്തിയതായിരുന്നു സംഘം. വാൽപ്പാറ സന്ദർശനം കഴിഞ്ഞ് പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ രണ്ടുപേരുടെ നിലഗുരുതരമാണ്. ഡ്രൈവറടക്കം 16 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 40 ഹെയർപിൻ വളവുകളാണ് വാൽപ്പാറ ചുരത്തിലുള്ളത്. പൂർണമായി വനത്തിലൂടെയുള്ള പാതയിലെ ചുരത്തിൽ വ്യൂ പോയിന്റുകളടക്കമുണ്ട്. ചാലക്കുടി -അതിരപ്പിള്ളി – മലക്കപ്പാറ വഴിയാണ് സംഘം വാൽപ്പാറയിലെത്തിയത്. പെരിന്തൽമണ്ണ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.പരിക്കേറ്റവർ പൊള്ളാച്ചി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.രാത്രി വൈകിയും അപകടത്തിന്റെ പൂർണ്ണമായ വിവരങ്ങൾ വിവരങ്ങൾ ലഭിക്കാതെ പാങ്ങ് ഗ്രാമം ഇപ്പോൾ വലിയൊരു ദുരന്തത്തിന്റെ ആഘാതത്തിലാണ്.
വാല്പാറ അപകടം, പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി

വാൽപ്പാറയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ യാത്രികർക്ക് ജീവൻ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ആഴത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് ആവശ്യമെങ്കിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിലെ അധ്യാപകര്‍ സഞ്ചരിച്ച വാഹനമാണ് ചുരത്തിലെ ഹെയര്‍പിൻ വളവിൽ വെച്ച് അപകടത്തിൽപെട്ടത്. ഏഴു സ്ത്രീകളും രണ്ട് കുട്ടികളുമാണ് അപകടത്തിൽ മരിച്ചത്. അതീവ ദുഃഖകരമായ സംഭവമാണെന്നും അപകട വിവരം അറിഞ്ഞ ഉടനെ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
വേണ്ട സഹായങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പു നൽകിയിട്ടുണ്ട്. കോയമ്പത്തൂര്‍ കളക്ടറുടെ നേതൃത്വത്തിൽ എല്ലാ നടപടികളും സ്വീകരിച്ചുവരുകയാണെന്നും അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വാൽപ്പാറ അപകടം ദുഃഖകരമായ വാർത്തയാണെന്നും കുടുംബാംഗങ്ങളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നും കെസി വേണുഗോപാൽ എംപി പ്രതികരിച്ചു. അഗാധമായ ദുഃഖം രേഖപ്പെടുത്തുകയാണ്. ഇരു സർക്കാരുകളും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇക്കാര്യം ആവശ്യപ്പെടുമെന്നുംരക്ഷാപ്രവർത്തനവും മറ്റുകാര്യങ്ങളും ചെയ്യണമെന്ന് സർക്കാരുകളോട് അഭ്യർത്ഥിക്കുകയാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.