ഭാര്യയെ അറവുശാലയിലെത്തിച്ച് കഴുത്തറുത്ത് കൊന്ന ഭര്‍ത്താവിന് വധശിക്ഷ
Pulamanthole vaarttha
പരപ്പനങ്ങാടി: സംശയത്തിന്റെ പേരിൽ പരപ്പനങ്ങാടിയില്‍ ഭാര്യയെ അറവുശാലയിലെത്തിച്ച് കഴുത്തറുത്ത് കൊന്ന ഭര്‍ത്താവിന് വധശിക്ഷ. ഭാര്യ റഹീനയെ അഞ്ചപ്പുര ബീച്ച് റോഡിലെ തന്റെ സ്വന്തം അറവുശാലയിലെത്തിച്ചു കൊലപ്പെടുത്തിയ പരപ്പനങ്ങാടി സ്വദേശി നജ്മുദ്ദീന് എന്ന ബാബുവിനെയാണ് മഞ്ചേരി രണ്ടാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡിജ് എ വി ടെല്ലസ് വധശിക്ഷയ്ക്കു വിധിച്ചത്. 2017 ജൂലൈ 23നായിരുന്നു സംഭവം.
2003ലാണ് നജ്മുദ്ദീന് റഹീനയെ വിവാഹം ചെയ്തത്. 2011ല്‍ ഇയാള്‍ മറ്റൊരു വിവാഹം കൂടി കഴിച്ചു. പരപ്പനങ്ങാടി ചുടലപ്പറമ്പിലെ വീട്ടിലാണ് പ്രതി രണ്ടാം ഭാര്യക്കൊപ്പം താമസിച്ചത്. ഇതിനു പിന്നാലെ റഹീനയുമായി പ്രതി നിരന്തരം കലഹത്തിലായി.
ഇതോടെ റഹീന നജ്മുദ്ദീനുമായുള്ള ബന്ധം ഒഴിവാക്കി ഉമ്മയോടൊപ്പം സ്വന്തം വീട്ടിലേക്ക് പോവാന്‍ തീരുമാനിച്ചു. ഇതോടെ പ്രതി കൊലപാതകം ആസൂത്രണം ചെയ്യുകയും റഹീനയെ അറവുശാലയിലേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved