ഭാര്യയെ അറവുശാലയിലെത്തിച്ച് കഴുത്തറുത്ത് കൊന്ന ഭര്‍ത്താവിന് വധശിക്ഷ
Pulamanthole vaarttha
പരപ്പനങ്ങാടി: സംശയത്തിന്റെ പേരിൽ പരപ്പനങ്ങാടിയില്‍ ഭാര്യയെ അറവുശാലയിലെത്തിച്ച് കഴുത്തറുത്ത് കൊന്ന ഭര്‍ത്താവിന് വധശിക്ഷ. ഭാര്യ റഹീനയെ അഞ്ചപ്പുര ബീച്ച് റോഡിലെ തന്റെ സ്വന്തം അറവുശാലയിലെത്തിച്ചു കൊലപ്പെടുത്തിയ പരപ്പനങ്ങാടി സ്വദേശി നജ്മുദ്ദീന് എന്ന ബാബുവിനെയാണ് മഞ്ചേരി രണ്ടാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡിജ് എ വി ടെല്ലസ് വധശിക്ഷയ്ക്കു വിധിച്ചത്. 2017 ജൂലൈ 23നായിരുന്നു സംഭവം.
2003ലാണ് നജ്മുദ്ദീന് റഹീനയെ വിവാഹം ചെയ്തത്. 2011ല്‍ ഇയാള്‍ മറ്റൊരു വിവാഹം കൂടി കഴിച്ചു. പരപ്പനങ്ങാടി ചുടലപ്പറമ്പിലെ വീട്ടിലാണ് പ്രതി രണ്ടാം ഭാര്യക്കൊപ്പം താമസിച്ചത്. ഇതിനു പിന്നാലെ റഹീനയുമായി പ്രതി നിരന്തരം കലഹത്തിലായി.
ഇതോടെ റഹീന നജ്മുദ്ദീനുമായുള്ള ബന്ധം ഒഴിവാക്കി ഉമ്മയോടൊപ്പം സ്വന്തം വീട്ടിലേക്ക് പോവാന്‍ തീരുമാനിച്ചു. ഇതോടെ പ്രതി കൊലപാതകം ആസൂത്രണം ചെയ്യുകയും റഹീനയെ അറവുശാലയിലേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു.
ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. അവിവാഹിതയായ പത്തൊന്‍പതുകാരിയാണ്...
കനത്ത മഴയിൽ വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലം ഒലിച്ചു പോയി വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്റെ ...
വളാഞ്ചേരി :വളാഞ്ചേരിയിൽ ട്രാൻസ്ജെൻഡർ യുവതിയെ കയറി പിടിക്കുകയും ദേഹോപദ്രവമേല്പിച്ചു പണവും ഫോണും കവരുകയും ചെയ്ത സംഭവത്തിൽ നിരവധി...
© Copyright , All Rights Reserved