.പി.ഒ ദിവ്യശ്രീ വധക്കേസ്: ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം; തലശ്ശേരി കോടതിയുടെ അപൂർവ്വ വിധി
Pulamanthole vaarttha
കണ്ണൂർ: കരിവെള്ളൂരിലെ സി.പി.ഒ ദിവ്യശ്രീയെ വെട്ടിക്കൊന്ന കേസിലെ പ്രതിയും ഭർത്താവുമായ രാജേഷിന് കടുത്ത ശിക്ഷ വിധിച്ച് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി. മൂന്ന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. കൊലപാതകം, വധശ്രമം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തെളിയിക്കപ്പെട്ടതോടെയാണ് കോടതിയുടെ നിർണ്ണായക വിധി.2024 നവംബർ 21-നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വിവാഹമോചന കേസിൽ തലേദിവസം കോടതിയിൽ ഹാജരായ ദിവ്യശ്രീ, രാജേഷുമായുള്ള ബന്ധം വേർപെടുത്തണമെന്ന് ശക്തമായി പറഞ്ഞിരുന്നു. ഇതിലുള്ള പകയാണ് അരുംകൊലയ്ക്ക് പിന്നിൽ.ദിവ്യശ്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി അവരുടെ ശരീരത്തിൽ പെട്രോൾ ഒഴിക്കുകയും. അതിന് ശേഷം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.ആ തടയാൻ എത്തിയ ദിവ്യശ്രീയുടെ അച്ഛനെയും പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.കേസ് രജിസ്റ്റർ ചെയ്ത് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നത് ഈ കേസിലെ പ്രത്യേകതയാണ്.
പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയുടേതാണ് ഈ അപൂർവ്വ വിധി.
കൊലപാതകത്തിന് പുറമെ, ദിവ്യശ്രീയുടെ അച്ഛനെ വധിക്കാൻ ശ്രമിച്ച കുറ്റത്തിനും പ്രതിക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്.
രണ്ടുലക്ഷം രൂപ പിഴയായി അടയ്ക്കണം. പിഴയടയ്ക്കാത്ത പക്ഷം തടവ് കാലാവധി വീണ്ടും നീളും. നീതി ലഭിച്ചതിൽ ദിവ്യശ്രീയുടെ കുടുംബം ആശ്വാസം അറിയിച്ചു.
യുവാവിന്റെ സ്വഭാവദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തത് വൈരാഗ്യമുണ്ടാക്കി, മുത്തശ്ശിയേയും കൊല്ലാൻ ശ്രമിച്ചു; കോഴിക്കോട്: ഈസ്റ്റ്...
കണ്ണൂർ: കരിവെള്ളൂരിലെ സി.പി.ഒ ദിവ്യശ്രീയെ വെട്ടിക്കൊന്ന കേസിലെ പ്രതിയും ഭർത്താവുമായ രാജേഷിന് കടുത്ത ശിക്ഷ വിധിച്ച് തലശ്ശേരി...
കാഴ്ചപരിമിതിയുള്ളവർക്ക് ശബ്ദത്തിലൂടെ വസ്തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന സാങ്കേതികവിദ്യയെക്കുറിച്ചുള്ള പഠനത്തിനാണ്...
© Copyright , All Rights Reserved