കലിക്കറ്റ് യൂണിവേഴ്സിറ്റി കലാതിലകപട്ടം ഇത്തവണ കൊപ്പം സ്വദേശിനി സ്വാതി പുല്ലാനിക്കാടിന്.

Pulamanthole vaarttha
പാലക്കാട് വിക്ടോറിയ കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ സ്വാതി തൻ്റെ കോളേജിന് ഓവറോൾ നേടുന്നതിലും നിർണായക പങ്കു വഹിച്ചു.
കൊപ്പം : 22-02-25 മുതൽ 26-02-25 വരെയുള്ള തിയ്യതികളിൽ മജ്ലിസ് കോളേജ്, പുറമണ്ണൂരിൽ വെച്ച് നടന്ന കാലിക്കറ്റ് സർവ്വകലാശാല ഇൻ്റർസോൺ കലോത്സവത്തിൽ കേരളനടനം, മോഹിനിയാട്ടം, തിരുവാതിരക്കളി, ക്ലാസിക്കൽ ഡാൻസ് എന്നീ ഇനങ്ങളിൽ ഒന്നാമതെത്തിയും ഭരതനാട്യത്തിൽ മൂന്നാം സ്ഥാനവുമായി കൊപ്പം സ്വദേശിനി സ്വാതി പുല്ലാനിക്കാട് ഈ വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാതിലകമായി . പാലക്കാട് വിക്ടോറിയ കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ സ്വാതി തൻ്റെ കോളേജിന് ഓവറോൾ നേടുന്നതിലും നിർണായക പങ്കു വഹിച്ചു. 17വർഷമായി നൃത്തം അഭ്യസിച്ചു വരുന്ന ഈ കലാകാരിക്ക് നൃത്തം ഒരു പാഷനായി മാറിയത് ഗുരുവായ പുത്തൂർ പ്രമോദ് മാഷ് എന്ന നൃത്താധ്യാപകൻ്റെ ശിക്ഷണത്തിലൂടെയാണ്. അദ്ദേഹത്തിന് ഏഴാമത് യൂണിവേഴ്സിറ്റി കലാതിലകപട്ടം ലഭിക്കുന്നത് തന്നിലൂടെയാണെന്ന ചാരിതാർത്ഥ്യത്തിലാണ് സ്വാതി പുല്ലാനിക്കാട്. നൃത്തത്തോടൊപ്പം പഠനവും അദ്ധ്യാപനവും കൂടെ കൂട്ടണം എന്നതാണ് ഈ കലാകാരിയുടെ മോഹം. സ്വരലയ സംസ്ഥാന കലോത്സവത്തിലും, സ്കൂൾ സംസ്ഥാന കലോത്സവത്തിലും ഈ നർത്തകി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മൂന്നു തവണ സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ ഇലക്ട്രിക്കൽ വയറിങ്ങിൽ A grade ഉം നേടി. കഥാപ്രസംഗത്തിൽ 5 വർഷം പാലക്കാട് ജില്ലയെ സംസ്ഥാനതലത്തിൽ പ്രതിനിധീകരിച്ച സാന്ദ്ര പുല്ലാനിക്കാട് സഹോദരിയും കൊപ്പം സ്വദേശികളായ മനോജ് പുല്ലാനിക്കാടും അമ്മ സ്മിതടീച്ചറും കുഞ്ഞുനാൾ മുതൽ ഈ കലാകാരിക്ക് ജീവശ്വാസമേകി തണലായും താങ്ങായും ഒപ്പമുണ്ട്.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved