മൂന്നു മക്കളുടെ അമ്മയ്ക്ക് 22 കാരിയോട് പ്രണയം, ഒന്നിച്ചിരിയ്ക്കാന് സമയം കിട്ടാത്തതിന് പിഞ്ചു കുഞ്ഞിനെ കൊന്ന് ക്രൂരത
Pulamanthole vaarttha
ചെന്നൈ: ലെസ്ബിയൻ പങ്കാളിക്കൊപ്പം ജീവിക്കാനായി ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവം ചെന്നൈയെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്നു കുട്ടികളുടെ മാതാവും തൊട്ടയൽപക്കത്ത് താമസിക്കുന്ന 22-കാരിയും തമ്മിലുള്ള ബന്ധമാണ് കുട്ടിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ഭർത്താവിന്റെ സംശയങ്ങളാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിച്ചത്. ചെന്നൈയിലെ കൃഷ്ണഗിരി ജില്ലയിലെ ചിന്നാതി ഗ്രാമത്തിൽ നടന്ന സംഭവത്തിൽ ഭാരതി, സുമിത്ര എന്നവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുട്ടി മുലപ്പാൽ കുടിച്ചപ്പോൾ നെറുകയിൽ കയറിയെന്നാണ് ആദ്യം കരുതിയത്. ഇതേത്തുടർന്ന് തൊട്ടടുത്തുള്ള കേളമംഗലം സർക്കാർ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. തുടർന്ന് മൃതദേഹം വീടിന് തൊട്ടടുത്തുള്ള കൃഷിയിടത്തിൽ സംസ്കരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നുവെങ്കിലും പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല.ഭർത്താവ് സുരേഷും കുടുംബാംഗങ്ങളും ജോലിക്ക് പോയ സമയത്താണ് ഭാരതി കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. സുരേഷിനും ഭാരതിക്കും നാലും അഞ്ചും വയസുള്ള മറ്റു രണ്ട് കുട്ടികളുമുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഭാരതിയും സുമിത്രയും അടുപ്പത്തിലായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം.

മൂന്നാമത്തെ കുട്ടിയെ പ്രസവിച്ചതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. രണ്ടുപേർക്കും ഒന്നിച്ചിരിക്കാൻ സമയം തികയാതെവന്നു. ഇരുവരുടേയും ബന്ധത്തിനിടയിൽ കുട്ടി വിലങ്ങുതടിയായെന്നും ഇത് കൊലപാതകത്തിലേക്ക് നയിച്ചുമെന്നും പോലീസ് പറയുന്നു.കുട്ടി മരിച്ച ശേഷം വളരെ സന്തോഷവതിയായിട്ടാണ് ഭാരതി കാണപ്പെട്ടത്. നിരന്തരം ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഇത് ഭർത്താവിൽ സംശയം ജനിപ്പിച്ചു. തുടർന്ന് ഭാരതിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. അയൽക്കാരിയായ സുമിത്രയുമായുള്ള ഫോട്ടോകളും വീഡിയോകളും ഫോണിൽ കണ്ടെത്തി. മരിച്ച ശേഷം കുട്ടിയുടെ മൃതദേഹത്തിന്റെ ചിത്രമെടുത്ത് പങ്കാളിയായ 22-കാരിയ്ക്ക് ഭാരതി അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. സംശയാസ്പദമായ തരത്തിൽ സന്ദേശങ്ങളും ഭാരതിയുടെ ഫോണിൽ ഉണ്ടായിരുന്നു. ഇതോടെ സുരേഷ് ഭാരതിയുമായി സംസാരിച്ചു. ഇതോടെ കുട്ടിയെ താനാണ് കൊലപ്പെടുത്തിയതെന്ന് അവർ സമ്മതിക്കുകയായിരുന്നു.മൂന്നാമത്തെ കുട്ടി ജനിച്ചതോടെ സുമിത്രയുമായി ഭാരതി ഇടപഴകുന്നതും സംസാരിക്കുന്നതും കുറച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായാണ് കേളമംഗലം പോലീസ് പറയുന്നത്. താനുമായുള്ള ബന്ധം തുടരണമെന്നും കുട്ടിയെ കൊലപ്പെടുത്താണമെന്നുമാവശ്യപ്പെട്ട് സുമിത്ര നിരന്തരം ഭാരതിയെ നിർബന്ധിച്ചിരുന്നു. ഇതേത്തുടർന്ന് മുലപ്പാൽകൊടുക്കുന്ന സമയത്ത് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.സുരേഷ് ഫോണിൽ കുട്ടിയുടെ മരണം സംബന്ധിച്ച് ഭാരതിയോട് സംസാരിക്കുകയും ഇത് റെക്കോർഡ് ചെയ്യുകയും ചെയ്തിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് അവർ കുറ്റം സമ്മതിച്ചു. എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന ചോദ്യത്തിന് കൈ മുഖത്ത് വെച്ച് മൂക്കുപൊത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭാരതി പറയുന്നു. “ഞാൻ ചെയ്തത് വലിയ തെറ്റാണ്. പൊറുക്കാൻ പറ്റാത്ത തെറ്റാണ്. കാലിൽ വീഴാം. മരിക്കുംവരെ എന്തുപറഞ്ഞാലും താൻ അനുസരിക്കാം” എന്ന് ഭാരതി പറയുന്നത് ശബ്ദരേഖയിലുണ്ട്. ഈ കോൾ റെക്കോർഡിങ് സുരേഷ് പോലീസിൽ ഹാജരാക്കിയിട്ടുണ്ട്.ഇൻസ്റ്റഗ്രാം റീൽസുകളിലും ഭാരതിയും സുമിത്രയും ഒന്നിച്ച് വീഡിയോ ചെയ്തിരുന്നു. നെഞ്ചിൽ സുമി എന്ന് ഭാരതി ടാറ്റുവും അടിച്ചിരുന്നു. സുമിത്രയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നതും അടുത്തിടപഴകുന്നതിന്റെയും ദൃശ്യങ്ങൾ ഭാരതി സ്വന്തം ഫോണിൽ സൂക്ഷിച്ചിരുന്നു. സുമിത്രയ്ക്കുവേണ്ടി നിരന്തരം ഭാരതി പണം ചെലവിട്ടിരുന്നതായും പോലീസ് പറയുന്നു. ഇരുവരുടേയും സൗഹൃദത്തെച്ചൊല്ലി നിരന്തരം കുടുംബത്തിൽ നേരത്തെതന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. തങ്ങൾ വെറും സുഹൃത്തുക്കളാണെന്നും ഭർത്താവിന്റെ സംശയമാണെന്നുമാണ് ഭാരതി പറഞ്ഞിരുന്നത്. ഭാരതിക്ക് മൂന്നാമത്തെ കുട്ടി പിറന്നതോടെ സുമിത്ര അസ്വസ്ഥയാകുകയും പഴയ അടുപ്പം കാണിക്കാത്തതിൽ നീരസം പ്രകടിപ്പിക്കുകയും ഭാരതിയുമായി വഴക്കിടുകയും ചെയ്തിരുന്നു. കുട്ടിയെ കൊലപ്പെടുത്താൻ സുമിത്രം നിരന്തരം നിർബന്ധിക്കുന്ന ചില ശബ്ദസന്ദേശങ്ങളും ഫോണിൽനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.