മസ്തിഷ്ക മരണം സംഭവിച്ച 33 കാരന് ഐസക്കിന്റെ അവയവങ്ങള്‍ 6 പേര്‍ക്ക് പുതുജീവിതം നല്‍കും.
Pulamanthole vaarttha
തിരുവനന്തപുരം: 6 പേര്‍ക്ക് ജീവവെളിച്ചം പകര്‍ന്നാണ് കൊല്ലം കൊട്ടാരക്കര സ്വദേശിയും 33 കാരനുമായ ഐസക്ക് മറയുന്നത്. മസ്തിഷ്ക മരണം സംഭവിച്ച ഐസക്കിന്റെ ആറ് അവയവങ്ങള്‍ മറ്റ് 6 പേര്‍ക്ക് പുതുജീവന്‍ നല്‍കും. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ശസ്ത്രക്രിയയിലൂടെയാണ് അവയവങ്ങള്‍ ശേഖരിച്ചത്.

കൊട്ടാരക്കര സ്വദേശിയും ഹോട്ടലുടമയുമായ ഐസക്കിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ചു. ജോലി കഴിഞ്ഞ് ഹോട്ടല്‍ നിന്ന് റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ വാഹനമിടിക്കുകയായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഐസക്കിന് മസ്തിഷ്ക മരണം സംഭവിച്ചതായി ബുധനാഴ്ച ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
തുടര്‍ന്ന് ബന്ധുക്കള്‍ അവയവ ദാനത്തിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. ഹൃദയം, വൃക്ക, കരള്‍, കോര്‍ണിയ എന്നിവയാണ് ഐസക്കിന്റെ ശരീരത്തില്‍ നിന്ന് ശേഖരിക്കുന്നത്. 33 കാരന്റെ ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിന് ഏലിയാസിന് നല്‍കും.
എയര്‍ ആംബുലന്‍സ് മുഖേനയാണ് തിരുവനന്തപുരത്തുനിന്ന് ഹൃദയം കൊച്ചിക്ക് കൊണ്ടുപോകുന്നത്. ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരു രോഗിക്ക് ഒരു വൃക്ക നല്‍കും. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും നല്‍കും. അങ്ങനെ ഐസക്ക് തനിക്ക് ഒട്ടും പരിചയമില്ലാത്ത 6 പേര്‍ക്ക് പുതുജീവനേകി അവരിലൂടെ തുടരും
വടകര: എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ്...
‘ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
© Copyright , All Rights Reserved