ഭര്‍ത്താവും ഭര്‍തൃ മാതാവും വീട്ടിൽ നിന്നും ഇറക്കിവിട്ടു, യുവതിയും മകനും രണ്ട് മാസത്തിലേറെ കഴിഞ്ഞത് വിറകുപുരയിൽ, ദാരുണം
Pulamanthole vaarttha
കൊച്ചി: ഭർതൃവീട്ടിൽ നിന്നും ഭര്‍ത്താവും ഭര്‍തൃ മാതാവും ഇറക്കിവിട്ടതിന് ശേഷം അമ്മയും മകനും രണ്ട് മാസത്തിലേറെ കഴിഞ്ഞത് റബ്ബര്‍ തോട്ടത്തിലെ വിറകുപുരയില്‍. എറണാകുളം കാക്കൂരില്‍ ആണ് ദാരുണ സംഭവം. യുവതിയും 11 വയസുകാരനും ഭിത്തിയില്ലാതെ നാല് തൂണുകളില്‍ നില്ക്കുന്ന വിറകുപുരയിലാണ് കഴിഞ്ഞത്. സ്ഥിരമായി കുട്ടിയുടെ ബാഗില്‍ ജ്യൂസ് കുപ്പികള്‍ കണ്ടതോടെ സംശയം തോന്നിയ അധ്യാപകന് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രാവിലെ അമ്മ ഭക്ഷണം കഴിക്കാന്‍ നല്കുന്ന പണം കൊണ്ട് കുട്ടി ജ്യൂസ് വാങ്ങി കുടിക്കും. ഉച്ച ഭക്ഷണം സ്കൂളില്‍ നിന്നും കഴിക്കും. അമ്മ ജോലി കഴിഞ്ഞ് വരുന്നതുവരെ ട്യൂഷന് ക്ലാസിലോ അയല്‍പ്പക്കത്തെ വീടുകളിലോ കുട്ടി ഇരിക്കും.അമ്മ എത്തിയ ശേഷം വിറകുപുരയില്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ ഭക്ഷണം കഴിക്കും. സംഭവം അറിഞ്ഞതോടെ അധ്യാപകര്‍ കാക്കൂരിലെ വീട്ടിലെത്തി വിവരങ്ങള്‍ മനസിലാക്കി പൊലീസിലും ശിശുക്ഷേമ സമിതിയിലും പരാതി നല്‍കുകയായിരുന്നു.പൊലീസും ശിശുക്ഷേമ സമിതിയും എത്തിയതോടെയാണ് ഇരുവരെയും വീട്ടില്‍ കയറ്റിയത്.
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved