കുറ്റിപ്പുറത്ത് പന്ത് കളിക്കിടെ പുഴയിലേക്ക് തെറിച്ചുവീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാരതപ്പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.

Pulamanthole vaarttha
മരിച്ച വിദ്യാർഥികളുടെ അമ്മ തവനൂർ കാർഷിക കോളജിലെ അധ്യാപികയാണ്.
കുറ്റിപ്പുറം: തവനൂരിൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശികളായ അശ്വിൻ (11), ആയുർ രാജു (13) എന്നിവരാണ് മരിച്ചത്. തവനൂർ കാർഷിക കോളജിന് സമീപം പുഴയിൽ കളിക്കുന്നതിനിടെയാണ് വിദ്യാർഥികൾ മുങ്ങിമരിച്ചത്. പുഴയുടെ തീരത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ യാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്.
ആയൂര്‍രാജ്
മരിച്ച വിദ്യാർഥികളുടെ അമ്മ തവനൂർ കാർഷിക കോളജിലെ അധ്യാപികയാണ്. കുറ്റിപ്പുറം എം.ഇ.എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ആയൂര്‍രാജ്.നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് നാളെ (22/01/2024 – തിങ്കളാഴ്ച ) വിദ്യാലയത്തിന് അവധിയായിരിക്കും. പന്ത് കളിക്കിടെ പുഴയിലേക്ക് തെറിച്ചുവീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. പുഴയില്‍ മുങ്ങിതാഴുന്ന കുട്ടികളുടെ നിലവിളി കേട്ട് പശുവിനെ മേക്കാന്‍ വന്ന ആളുകളാണ് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചത് ഉടനെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved