ടെർമിനൽ ഗേറ്റ് മാറിയത് അറിഞ്ഞില്ല: റിയാദ് വിമാനത്താവളത്തിനുള്ളില് പ്രവാസി കറങ്ങിയത് ആറു ദിവസം

Pulamanthole vaarttha
പട്ടാമ്പി സ്വദേശികളായ ജീവകാരുണ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇയാളെ നാട്ടിൽ എത്തിച്ചു
റിയാദ്: ടെർമിനൽ ഗേറ്റ് കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് റിയാദ് വിമാനത്താവളത്തിനുള്ളിൽ പ്രവാസി കറങ്ങിയത് ആറു ദിവസം. ദൽഹിയിലേക്കുള്ള വിമാനത്തിൽ
യാത്ര ചെയ്യാനായി ബോർഡിംഗ് പാസും
എമിഗ്രേഷനും കഴിഞ്ഞ്
വിമാനത്താവളത്തിനുള്ളിലേക്ക് കടന്ന
യുപി സ്വദേശിയാണ് റിയാദ്
വിമാനത്താവളത്തിൽ കറങ്ങിയത്.
ടെർമിനൽ ഗേറ്റ് കണ്ടെത്താൻ
കഴിയാത്തതായിരുന്നു പ്രശ്നം.
ഹായിലിൽ ആട്ടിടയനായി ജോലി
ചെയ്യുന്ന യുപി മഹാരാജ് ഗഞ്ച് സ്വദേശി സുരേഷ് പാസ്വാൻ ആണ് വിമാനം കാത്ത് ഒരാഴ്ച റിയാദ്
വിമാനത്താവളത്തിൽ കുടുങ്ങിയത്.
അതേസമയം ലഗേജെത്തിയിട്ടും
ഇദ്ദേഹത്തെ കാണാത്ത പരിഭവത്തിൽ
വീട്ടുകാർ ദൽഹി വിമാനത്താവളത്തിൽ ഒരാഴ്ച കാത്തിരിക്കുകയും ചെയ്തു.ഹാഇലിൽ ആട്ടിടയനായി ജോലി
ചെയ്തിരുന്ന ഇദ്ദേഹത്തെ ആഗസ്റ്റ്
25നാണ് തൊഴിലുടമ റിയാദ്
എയർപോർട്ടിൽ കൊണ്ടാക്കിയത്.
അന്ന് രാത്രി 8.40ന് ഡൽഹിയിലേക്ക്
പുറപ്പെടുന്ന നാസ് എയർലൈൻസ്
വിമാനത്തിലായിരുന്നു
പോകേണ്ടിയിരുന്നത്. ലഗേജ് ചെക്കിൻ,
എമിഗ്രേഷൻ നടപടികൾ
പൂർത്തിയാക്കി മൂന്നാം നമ്ബർ
ടെർമിനലിൽ ഗേറ്റ് തുറക്കുന്നതും
കാത്തിരുന്നു. എന്നാൽ, അദ്ദേഹമിരുന്ന
ഏരിയ മാറിപ്പോയി. ശരിയായ ഗേറ്റ്
കണ്ടെത്താൻ കഴിഞ്ഞില്ല. അവസാന
സമയം വരെ ഇയാളെ കണ്ടെത്താൻ അനൗൺസ് ചെയ്തിട്ടും
കാണാത്തിതിനാൽ വിമാനം അതെിൻറ
സമയത്ത് പറന്നു. ഭാഷ
പ്രശ്നമായതിനാൽ
അറിയിപ്പുകളൊന്നും മനസിലാക്കാനും
കഴിഞ്ഞിരുന്നില്ലെന്നു മാത്രമല്ല വേറേ
ആരോടും തിരക്കാനുള്ള ധൈര്യവും
ഉണ്ടായിരുന്നില്ല.അതിനിടെ ഇദ്ദേഹത്തിൻ്റെ ലഗേജ് ദൽഹി വിമാനത്താവളത്തിലെത്തിയിരുന്നു. സുരേഷിനെ സ്വീകരിക്കാൻ കുടുംബാംഗങ്ങൾ ഡൽഹി എയർപോർട്ടിലെത്തിയിരുന്നു. വിമാനം വന്ന് സമയമേറെ കഴിഞ്ഞിട്ടും ആളെ കാണാതെ അധികൃതരോട് തേന്വഷിച്ചപ്പോഴാണ് ലഗേജ് മാത്രമേ വന്നിട്ടുള്ളൂ ആളെത്തിയിട്ടില്ല എന്ന് മനസ്സിലാകുന്നത്. ഫോണിലേക്ക് വിളിച്ചുനോക്കിയിരുന്നെങ്കിലും കിട്ടിയില്ല. എന്ത് പറ്റിയെന്നറിയാതെ ആശങ്കയിലായി ബന്ധുക്കൾ.
അഞ്ച് ദിവസം കഴിഞ്ഞാണ് റിയാദ് എയർപോർട്ട് ഡ്യൂട്ടി മാനേജർ ഡ്യൂട്ടി മാനേജർ, മലയാളി സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടിനെ വിളിച്ചു പറഞ്ഞത്, ഇന്ത്യാക്കാരനായ ഒരാൾ കുറച്ചുദിവസമായി മൂന്നാം നമ്പർ ടെർമിനലിലുണ്ടെന്ന്. മൗനിയാണ്. ആഹാരം കഴിക്കുന്നില്ല, കുളിക്കുന്നില്ല, വസ്ത്രം മാറുന്നില്ല, ഒരേയിരിപ്പാണ് എന്നെല്ലാം മാനേജർ വിദശീകരിച്ചു. ശിഹാബ് ഉടൻ ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി മൊയിൻ അക്തറിനെ വിവരം അറിയിച്ചു. അവിടെ പോയി നോക്കി വേണ്ടത് ചെയ്യാൻ അദ്ദേഹം നിർദേശിച്ചു.
തുടർന്ന് ശിഹാബും പാലക്കാട് കൂട്ടായ്മ ഭാരവാഹികളായ കബീർ പട്ടാമ്പി, റഊഫ് പട്ടാമ്പി എന്നിവരും എയർപോർട്ടിലെത്തി. അധികൃതരുടെ അനുമതിയോടെ അകത്തു കയറി സുരേഷിനോട് സംസാരിച്ചു. എന്നാൽ, മാനസികമായി തകർന്ന അവസ്ഥയിലായിരുന്ന അയാൾക്ക് സംസാരിക്കാനായില്ല. കൈയിലുള്ള ഫോൺ വാങ്ങി അതിൽനിന്ന് അവസാനം വിളിച്ചയാളുടെ നമ്പറെടുത്ത് വിളിച്ചു. ദമാമിൽ ജോലി ചെയ്യുന്ന ബന്ധുവാണ് ഫോണെടുത്തത്. കുറച്ചുദിവസമായി സുരേഷിനെ കുറിച്ച് ഒരു വിവരവുമില്ലാതെ പ്രയാസത്തിലായിരുന്നെന്നും ബന്ധുക്കൾ ഡൽഹി എയർപോർട്ടിൽ കാത്തിരിക്കുകയാണെന്നും അദ്ദേഹം പഞ്ഞു. അദ്ദേഹം നൽകിയ സുരേഷിൻറ ഭാര്യയുടെ നമ്പറിലേക് വിളിച്ച് ശിഹാബ് വിവരം അറിയിച്ചു. ആൾ ജീവനോടെയുണ്ടെന്നറിഞ്ഞപ്പോൾ അവർക്ക് ആശ്വാസമായി.
ആറ് ദിവസത്തോളമായി ആഹാരമൊന്നും കഴിക്കാതെയും ഒരേ വസ്ത്രവുമായി കുളിക്കാതെ ഇരുന്ന സുരേഷ് ആകെ മുഷിഞ്ഞ അവസ്ഥയിലുമായിരുന്നു. മാറ്റി ധരിപ്പിക്കാൻ മാറ്റൊന്നും കൈവശവുമില്ലായിരുന്നു. വിമാനത്താവള അധികൃതരുടെ അനുമതിയോടെ പുറത്ത് പോയി ശിഹാബും സഹപ്രവർത്തകരും പുതിയ വസ്ത്രങ്ങൾ വാങ്ങി കൊണ്ടു വന്നു. ഒടുവിൽ എല്ലാവരും ചേർന്ന് നിർബന്ധപൂർവ്വം പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചു. മൂന്നാം ടെർമിനലിൽ നിന്നും ഏറെ ദൂരെയുള്ള രണ്ടാം ടെർമിനലിലേക്ക് ഇതിനോടകം എത്തിക്കാൻ സമയം വൈകുമെന്ന് തിരിച്ചറിഞ്ഞതോടെ ആ ശ്രമം ഉപേക്ഷിച്ചു. പകരം ടെർമിനൽ 3ൽ തന്നെ രാത്രി 8.40 നുളള ഫ്ലൈനാസ് വിമാനത്തിലേക്കുള്ള പുതിയ ടിക്കറ്റ് ലഭ്യമാക്കി. സുരക്ഷിതമായി ബന്ധുക്കളെ ഏൽപ്പിക്കുന്നതിന് ഇതേ വിമാനത്തിലുള്ള മറ്റൊരു ഉത്തരപ്രദേശ് സ്വദേശിയെ ഏർപ്പാടും ചെയ്തു.സുരേഷിനെ തിങ്കളാഴ്ച ഉച്ചയോടെ വീട്ടുകാരുടെ അടുക്കൽ എത്തിക്കാനായതിന്റെ ചാരിതാർത്ഥ്യത്തിലാണ് ശിഹാബ് കൊട്ടുകാടും സഹായത്തിനെത്തിയ പാലക്കാട് കൂട്ടായ്മ ഭാരവാഹികളായ കബീർ പട്ടാമ്പിയും, റൗഫ് പട്ടാമ്പിയുമടങ്ങുന്ന സാമൂഹീക ജീവകാരുണ്യ പ്രവർത്തകർ.