തനത് ആവാസ വ്യവസ്ഥയില്‍ മൃഗങ്ങൾ; ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കല്‍ പാര്‍ക്ക് തൃശൂർ പുത്തൂരിൽ ഉദ്ഘാടനം ഈ മാസം 28ന്

Pulamanthole vaarttha
തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്ക് പുത്തൂരിൽ ഈ മാസം 28ന് തുറക്കും. ഇതോടെ തൃശൂർ മൃഗശാലയുടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കും. മൃഗശാലയിലുള്ള മാനുകൾ ഒഴികെയുള്ള മുഴുവൻ മൃഗങ്ങളെയും ഉടൻ പുത്തൂരിലേക്ക് മാറ്റും. സഫാരി പാർക്കിൻ്റെ നിർമാണം പൂർത്തിയായാൽ മാനുകളെയും പുത്തൂരിലേക്ക് എത്തിക്കാനാണ് പദ്ധതി.തൃശൂരിൽ നിന്നും ഏകദേശം 12 കിലോമീറ്റർ ദൂരെയാണ് തനത് ആവാസ വ്യവസ്ഥയില്‍ മൃഗങ്ങളെ സംരക്ഷിക്കുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക് 300 -350 കോടി രൂപ ചെലവിട്ട് നിർമിച്ചിട്ടുള്ളത്
വിദേശ രാജ്യങ്ങളിൽ നിന്നും തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം മൃഗങ്ങളും മറ്റു ജീവജാലങ്ങളും പുത്തൂരിലെത്തിക്കുന്ന നടപടികൾ ഉടൻ പൂർത്തിയാകും . തുടർന്ന് സുവോളജിക്കൽ പാർക്കിലേക്ക് പുതിയ മൃഗങ്ങളെയും പക്ഷികളെയും ഉരകങ്ങളെയും എത്തിക്കാനാരംഭിക്കും. പാർക്കിലെ വിപുലീകരണവും വികസന പ്രവർത്തനങ്ങൾ നടക്കും.ഹോളോ ഗ്രാം സൂ, പെറ്റിങ് സൂ തുടങ്ങിയവയെല്ലാം സഫാരി പാർക്കിനൊപ്പം ആരംഭിക്കും. തൃശൂ മൃഗശാല അടയ്ക്കുന്നതോടെ ഇവിടുത്തെ സ്ഥിരം ജീവനക്കാരെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി നിയമിക്കും. സാധാരണ മൃഗശാലകളിൽ നിന്നും വ്യത്യസ്തമായി പ്രത്യേകം ആവാസ വ്യവസ്ഥകൾ ഒരുക്കിയാണ് സുവോളജിക്കൽ സജമാക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് സംഘാടകസമിതി ആസൂത്രണം ചെയ്തിരിക്കുന്നത്. 21ന് പെറ്റിങ് സൂവിൻ്റെ ശിലാസ്ഥാപനം നടക്കും. 25, 26, 27 തിയതികളിൽ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. 18ന് രാവിലെ ഒന്‍പതിന് കൊടിയേറും. തൃശൂർ വാക്കേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പാർക്കിനുള്ളിൽ പ്രഭാത നടത്തം, തൃശൂർ മൃഗശാലയുടെ മുന്നിൽനിന്ന് ആരംഭിക്കുന്ന മിനി മാരത്തൺ, സൈക്ലിങ് അസോസിയേഷൻ്റെ നേതൃത്വത്തിലുള്ള യാത്ര, ഭിന്നശേഷി വിഭാഗക്കാരുടെ പാർക്ക് സന്ദർശനം, അങ്കണവാടി ജീവനക്കാർക്കായുള്ള പാചകമത്സരം തുടങ്ങിയവ തുടർ ദിവസങ്ങളിൽ സംഘടിപ്പിക്കും. കുടുംബശ്രീ നേതൃത്വത്തിൽ ഫുഡ്ഫെസ്റ്റ് ഒരുക്കും.
24ന് വൈകിട്ട് ആറിന് പുത്തൂർ പഞ്ചായത്തിലെ 23 വാർഡ് കേന്ദ്രങ്ങളിൽ വികസന ചെരാത് തെളിയിക്കും. 25ന് വൈകിട്ട് സാംസ്കാരിക വിളംബര റാലിയും തുടർന്ന് പാർക്കിലെ വേദിയിൽ സംഗമവും നടക്കും. 26ന് പകൽ രണ്ടുമുതൽ തദ്ദേശീയ കലാപരിപാടികൾ നടക്കും. 27 ന് വൈകിട്ട് അഞ്ചുമുതൽ കുടുംബശ്രീ പ്രവർത്തകർ പങ്കെടുക്കുന്ന കലാപരിപാടികൾ നടക്കും.28ന് പകൽ മൂന്നിന് രണ്ട് കേന്ദ്രങ്ങളിൽ നിന്നായി ആരംഭിക്കുന്ന ഘോഷയാത്രയോടെ പ്രവർത്തനോദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാകും. 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സുവോളജിക്കൽ പാർക്ക് നാടിന് സമർപ്പിക്കും. ഉദ്ഘാടന പരിപാടികളുടെ ഭാഗമായി 25 മുതൽ രാത്രി എട്ടിന് കലാ പരിപാടികൾ അരങ്ങേറും
ഒക്ടോബർ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സുവോളജിക്കൽ പാർക്ക് ട്രയൽ റണിന് ശേഷം ജനുവരിയോടെയാണ് പൊതുജനങ്ങൾക്ക്...
ഷൊര്‍ണൂര്‍: എട്ടാംക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹപാഠിയെ പോലീസ് പിടികൂടി. 13 വയസ്സുള്ള പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്....
കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ.വിപിന്റെ തലയിൽ ഗുരുതരമായി...
© Copyright , All Rights Reserved