നിലമ്പൂർ കാട്ടിൽ മോട്ടോർ പമ്പ് സെറ്റുകൾ ഉപയോഗിച്ച് മണൽ ഊറ്റിയെടുത്ത് ഖനനം; 7 പേരടങ്ങുന്ന സംഘത്തെ പിടികൂടി വനം വകുപ്പ്
Pulamanthole vaarttha
നിലമ്പൂർ വനമേഖലയിൽ 7 അംഗ സ്വർണ്ണഖനന സംഘം പിടിയിലായി. മമ്പാട് പുള്ളിപ്പാടം സ്വദേശികളായ ഏഴുപേരടങ്ങുന്ന സംഘത്തെയാണ് വനം ഇന്റലിജൻസും നിലമ്പൂർ നോർത്ത് റേഞ്ച് ഓഫീസറും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ പിടികൂടിയത്.വനത്തിനുള്ളിലെ ആമക്കയം ഭാഗത്ത് അതിനൂതനമായ മോട്ടോർ പമ്പ് സെറ്റുകൾ ഉപയോഗിച്ച് മണൽ ഊറ്റിയെടുത്ത് സ്വർണ്ണം വേർതിരിച്ചെടുക്കുന്ന രീതിയാണ് ഇവർ സ്വീകരിച്ചിരുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി അതീവ രഹസ്യമായി സ്വർണ്ണം അരിച്ചെടുത്തു കടത്തിയിരുന്ന സംഘത്തെയാണ് ഉദ്യോഗസ്ഥർ തന്ത്രപരമായി കുടുക്കിയത്.
തിരുവനന്തപുരം വനം ഇന്റലിജൻസിനും നിലമ്പൂർ നോർത്ത് ഡിഎഫ്ഒക്കും ലഭിച്ച കൃത്യമായ രഹസ്യവിവരമാണ് ഈ വൻ വേട്ടയ്ക്ക് വഴിയൊരുക്കിയത്. പനയങ്കോട് സെക്ഷൻ പരിധിയിലെ ആയിരവല്ലിക്കാവ് വനഭാഗത്ത് ഖനനം നടക്കുന്നുണ്ടെന്ന് ഉറപ്പിച്ചതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ ദിവസങ്ങളോളം കാത്തിരുന്ന് പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു.
ഖനനത്തിനായി ഉപയോഗിച്ചിരുന്ന യന്ത്രസാമഗ്രികളും ഉദ്യോഗസ്ഥർ കണ്ടുകെട്ടിയിട്ടുണ്ട്. പിടിയിലായ പ്രതികൾ കഴിഞ്ഞ മാസങ്ങളായി വനത്തിനുള്ളിൽ തമ്പടിച്ച് ഖനനം നടത്തിവരികയാണെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
അതേസമയം, ഈ സംഘത്തിന് പിന്നിൽ പ്രവർത്തിക്കുന്ന സ്വർണ്ണക്കടത്ത് മാഫിയകളെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്താനാണ് വനം വകുപ്പിന്റെ തീരുമാനം. നിലമ്പൂരിലെ മറ്റു വനമേഖലകളിലും സമാനമായ രീതിയിൽ ഖനനം നടന്നിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved