ചെറുകാടിന്റെ ആത്മകഥ ‘ജീവിതപ്പാത’യ്ക്ക് അമ്പതിൻ്റെ തിളക്കം.

Pulamanthole vaarttha
പെരിന്തൽമണ്ണ : ചെറുകാടിന്റെ ആത്മകഥ ‘ജീവിതപ്പാത’യ്ക്ക് അമ്പതിൻ്റെ തിളക്കം. മലയാളിയുടെ ആത്മകഥാ വായനയെ പുതുക്കിപ്പണിത കൃതി കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ ചരിത്രരേഖ കൂടിയാണ്. ‘ജീവിതപ്പാത’യുടെ അമ്പതാം വാർഷികം വിപുല പരിപാടികളോടെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ജന്മനാട്. കേരളം വളർന്ന വഴികളിലേക്കുള്ള സഞ്ചാര ഫലകമാണ് ഈ കൃതി. സംസ്കൃത വിദ്യാഭ്യാസവും ഉപനയനവും കഴിഞ്ഞ ഗോവിന്ദ പിഷാരടിയെന്ന ബ്രാഹ്മണ ബാലൻ വിപ്ലവ പ്രസ്ഥാനത്തിലേക്ക്
ആകർഷിക്കപ്പെട്ടതിൻ്റെ കഥ, മാറിയ കേരളത്തിന്റെ സാമൂഹ്യജീവിതത്തിന്റെ കണ്ണാടിയാണ്. ഏറ്റവും കൂടുതൽ വായിക്കപ്പെട്ടതും വിറ്റഴിക്കപ്പെട്ടതുമായ ആത്മകഥകളിൽ ഒന്നാണ് ഇത്. 1976ൽ കേരള സാഹിത്യ അക്കാദമി അവാർഡും 77ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. ഇ.എം.എസ് എഴുതിയ അവതാരിക കൃതിയെ കൂടുതൽ സമ്പന്നമാക്കി.
ചെറുകാടിൻ്റെ കർമ്മ
മണ്ഡലമായ പെരിന്തൽമണ്ണയിൽ ഒക്ടോബർ 28ന് ചെറുകാട് ട്രസ്റ്റിൻ്റെയും സാംസ്കാരിക കൂട്ടായ്മയായ മമതയുടെയും നേതൃത്വത്തിൽ കൃതിയുടെ അമ്പതാം വാർഷികം ആഘോഷിക്കും. ചെറുകാട് ദിനവും ചെറുകാട് അവാർഡ് സമർപ്പണവും
ഇതേ വേദിയിൽ നടക്കും.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved