പുലാമന്തോൾ -കൊളത്തൂർ റോഡിൽ ജലജീവൻ പദ്ധതി വാഹനങ്ങൾക്ക് കെണിയാവുന്നു രണ്ടുദിവസത്തിനിടെ റോഡിൽ താഴ്ന്നത് അരഡസനോളം വാഹനങ്ങൾ
Pulamanthole vaarttha
പുലാമന്തോൾ: പുലാമന്തോൾ -കൊളത്തൂർ റോഡിൽ ജലജീവൻ പദ്ധതിയുടെ ഭാഗമായി കുഴിച്ച കിടങ്ങ് വാഹനങ്ങൾക്ക് കെണിയാവുന്നതായി പരാതി. രണ്ടു ദിവസത്തിനിടെ അരഡസനോളം വാഹനങ്ങളാണ് ഈ കുഴികളിൽ കുടുങ്ങിയത്.

ഈ റോഡിൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിച്ചതിന് ശേഷം മണ്ണിട്ട് മൂടിയ ഭാഗമാണ് . മഴക്കാലമായതോടെ ഭാരമുള്ളതും ഇല്ലാത്തതുമായ വാഹനങ്ങൾ മണ്ണിൽ പുതുയുന്നതിന് കാരണമാകുന്നത്. ഏറെ വീതികുറഞ്ഞ റോഡിൽ പദ്ധതിക്ക് വേണ്ടി റോഡരികുകൾ വെട്ടി കീറിയത് കാരണം ഈ റോഡിലൂടെ സഞ്ചരിക്കുന്ന

വാഹനങ്ങൾ മണ്ണിൽ താഴ്ന്നുപോകുന്നത് വാഹന ഉടമകൾക്ക് ഭീമമായ സാമ്പത്തിക -സമയ നഷ്ടമാണ് സമ്മാനിക്കുന്നത്. കുഴി വെട്ടിയശേഷം റോഡ് അരികുകൾ മണ്ണിട്ട് മൂടിയത് മഴ നനഞ്ഞതോടെ കുഴമ്പ് പരുവത്തിലായത് കാരണം റോഡിൽ പലഭാഗങ്ങളും ചെളി നിറഞ്ഞുമാണുള്ളത് .പുലാമന്തോൾ ദിക്ർ പള്ളി – പാലൂർ സ്കൂൾ പടി- ആലമ്പാറ – ചെമ്മലശ്ശേരി -കുരുവമ്പലം തുടങ്ങിയ ഇടങ്ങളിൽ എല്ലാം വാഹനങ്ങൾ മണ്ണിൽ താഴുന്നത് പതിവായിട്ടുണ്ട് .

കൂടാതെ പുലാമന്തോൾ തിരുത്ത് റോഡ് ജംഗ്ഷന് സമീപം റോഡിലെ വലിയ കുഴി വാഹന യാത്രയ്ക്കും വഴി യാത്രയ്ക്കും ഒരുപോലെ ഭീഷണിയാകുന്നുണ്ട് . മഴ തുടങ്ങിയതോടെ റോഡിനു നടുവിലെ കുഴിയിൽ വെള്ളം നിറയുന്നത് കാരണം വാഹന യാത്രക്കാർ കുഴിയിൽ ചാടുന്നത് പതിവാണ് . ഈ റോഡിൽ വലിയ കേടുപാടുകൾ ഇല്ലാത്ത ഭാഗങ്ങൾ അടക്കം ജലജീവൻ പദ്ധതിയുടെ കിടങ്ങുകൾ വന്നതോടെ തകർന്ന അവസ്ഥയിലാണ് .

മഴക്കാലമാകുന്നതിന് മുൻപ് ഇത്തരം പദ്ധതികൾ പൂർണ്ണമായും നടപ്പാക്കത്തതാണ് റോഡിൽ വാഹനങ്ങൾ സ്ഥിരമായി താഴുന്നതിനും ഉടമകൾക്കും യാത്രക്കാർക്കും വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നതെന്നും പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്

ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. അവിവാഹിതയായ പത്തൊന്പതുകാരിയാണ്...
കനത്ത മഴയിൽ വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലം ഒലിച്ചു പോയി വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്റെ ...
വളാഞ്ചേരി :വളാഞ്ചേരിയിൽ ട്രാൻസ്ജെൻഡർ യുവതിയെ കയറി പിടിക്കുകയും ദേഹോപദ്രവമേല്പിച്ചു പണവും ഫോണും കവരുകയും ചെയ്ത സംഭവത്തിൽ നിരവധി...
© Copyright , All Rights Reserved