ലഹരിക്കടിമയായ ഭർത്താവിന്റെ ആക്രമണം; ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Pulamanthole vaarttha
കോഴിക്കോട്: ലഹരിക്കടിമയായ ഭർത്താവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ഫറോക്ക് സ്വദേശിയായ മുനീറയാണ് മരിച്ചത്. ലഹരി വാങ്ങാൻ പണം നൽകിയില്ല എന്ന കാരണത്താൽ ജബ്ബാർ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു സംഭവം. ആറും എട്ടും വയസുള്ള മക്കളുടെ മുന്നിൽ വച്ചായിരുന്നു ജബ്ബാർ ഭാര്യ മുനീറയെ വെട്ടിപ്പ രിക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ആണ് മുനീറ മരണത്തിന് കീഴടങ്ങിയത്. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായിരുന്നു മുനീറ മാസങ്ങൾക്ക് മുമ്പ് ജബ്ബാർ യുവതിയെ കൊല്ലാൻ ശ്രമിച്ചിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.

ജബ്ബാർ ഒരു ക്രിമിനലാണ് . നിരന്തരം ഉപദ്രവിക്കും. എട്ട് മാസം മുമ്പ് ജബ്ബാർ മുനീറയെ കൊല്ലാൻ ശ്രമിച്ചിരുന്നു. കഴുത്തിൽ അന്ന് കത്തി കൊണ്ട് മുറിവേറ്റിരുന്നു. ചികിത്സയ്ക്ക് ശേഷം സ്വന്തം വീട്ടിലായിരുന്നു മുനീറ താമസിച്ചത്. ഇനി പ്രശ്നമുണ്ടാകില്ലെന്ന് ഭർത്താവിന്റെ ഉമ്മയുടെയും ബാപ്പയും ഉറപ്പ് നൽകിയതിനാലാണ് മടങ്ങിപ്പോയതെന്നും ബന്ധുക്കൾ പറയുന്നു.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved