ഭാരതപ്പുഴ അപകടം തെരച്ചിൽ വിഫലം : ഒഴുക്കിൽപ്പെട്ട നാലുപേരും മരിച്ചു
Pulamanthole vaarttha
ചെറുതുരുത്തി : ഭാരതപ്പുഴയുടെ പൈങ്കുളം ശ്മശാനം കടവിൽ ഒഴുക്കിൽപ്പെട്ട നാലു പേരുടെയും മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി ഓടക്കൽ വീട്ടിൽ കബീർ (47), ഭാര്യ ഷാഹിന (38), മകൾ സറ (9), ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ(12) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്.

കുടുംബാംഗങ്ങൾക്കൊപ്പം പുഴയുടെ തീരത്ത് വിശ്രമിക്കുന്നതിനിടെ സറ വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനായി ഷാഹിന ഇറങ്ങി, പിന്നാലെ കബീറും ഫുവാദ് സനിനും ഇറങ്ങുകയായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഉമ്മയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. ആദ്യം ഷഹനയെ രക്ഷപ്പെടുത്തി, നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
രണ്ടുമണിക്കൂർ നേരത്തെ തിരച്ചിലിന് ശേഷമാണ് ഫുവാദ് സനിനെയും പിന്നീട് കബീറിനെയും അവസാനമായി സറയെയും കണ്ടെത്തിയത്. രാത്രി എട്ട് മണിയോടെയാണ് സറയെ കണ്ടെത്തുന്നത്. ചെറുതുരുത്തിയിലെ സറ ബേക്കറിയുടമയാണ് കബീർ. ചേലക്കര മേപ്പാടം ജാഫർ-ഷഫാന ദമ്പതികളുടെ മകനാണ് ഫുവാദ് സനിൻ. പങ്ങാരപ്പിള്ളി സെയ്ന്റ് ജോസഫ്സ് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ് സറ ചെറുതുരുത്തി ഗവ. എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. ചെറുതുരുത്തി പോലീസും ഷൊർണൂർ- വടക്കാഞ്ചേരി അഗ്നിരക്ഷാസേനയും എത്തിയാണ് തിരച്ചിൽ നടത്തിയത്. അഗ്നിരക്ഷാസേനാ ജില്ലാ ഓഫീസറായ എം.എസ്. സുവി, ജില്ലാ പോലീസ് മേധാവി എസ്. ഇളങ്കോ എന്നിവർ സ്ഥലത്തെത്തിയിരുന്നു. മൃതദേഹങ്ങൾ ചേലക്കര സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്.തൃശൂർ, ചെറുതുരുത്തി യൂനിറ്റുകളിലെ അഗ്നിശമനസേനാംഗങ്ങളും മുങ്ങൽ വിദഗ്ധരും തിരച്ചിലിൽ ഭാഗമായി .
തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved