പഴയ അഞ്ചുരൂപ നാണയങ്ങൾ റിസർവ് ബാങ്ക് പിൻവലിച്ചേക്കും

Pulamanthole vaarttha
ന്യൂ ഡൽഹി : ലോഹ നിർമിതമായ പഴയ അഞ്ച് രൂപ നാണയങ്ങൾ പ്രചാരത്തിൽനിന്ന് പിൻവലിക്കാൻ റിസർവ് ബാങ്ക് ആലോചന. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിൻ്റെ അനുമതിക്കായി കാത്തിരിക്കയാണ് ബാങ്ക് അധികൃതർ എന്നാണു റിപ്പോർട്ട്. ഈ നാണയങ്ങൾ വ്യാപകമായി ബംഗ്ലാദേശിലേക്ക് കള്ളക്കടത്ത് നടത്തുന്നതായി ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഇവ പിൻവലിക്കാൻ റിസർവ് ബാങ്ക് ആലോചിക്കുന്നതെന്നും അറിയുന്നു.
ബംഗ്ലാദേശിൽ എത്തിക്കുന്ന നാണയങ്ങൾ ഉരുക്കി റേസർ ബ്ലേഡുകളായി രൂപമാറ്റം വരുത്തുകയാണ്. ഒറ്റനാണയംകൊണ്ട് ഇത്തരത്തിൽ ആറ് ബ്ലേഡുകൾ വരെ നിർമിക്കുന്നു.ഒരു ബ്ലേഡ് രണ്ട് രൂപയ്ക്ക് വിറ്റാൽ പോലും 12 രൂപ ലഭിക്കും. അഞ്ച് രൂപയുടെ നാണയം കൊണ്ട് ഇരട്ടിയിൽ കൂടുതൽ ലാഭം ഇതുവഴി ലഭിക്കുന്നു. നാണയ കള്ളക്കടത്ത് വ്യാപകമായി നടക്കുന്നതിനാൽ ഇവയുടെ ലഭ്യതയും രാജ്യത്ത് ഗണ്യമായി കുറഞ്ഞു.അഞ്ച് രൂപയുടെ രണ്ട് നാണയങ്ങളാണ് ഇപ്പോൾ പ്രചാരത്തി ലുള്ളത്. ഒന്ന് പിച്ചള കൊണ്ട് നിർമിച്ചതും രണ്ടാമത്തേത് കട്ടിയു ള്ള ലോഹം കൊണ്ട് നിർമിച്ചതും. കട്ടിയുള്ള നാണയങ്ങൾ ഗണ്യ മായി കുറഞ്ഞതിൻ്റെ കാരണം അന്വേഷിച്ചപ്പോഴാണ് അവബംഗ്ലാദേശിലേക്ക് കടത്തുന്നതിൻ്റെ നിർണായക വിവരങ്ങൾ റിസർവ് ബാങ്കിന് ലഭിച്ചത്. ഇതോടെ ഇവ കൂടുതലായി പുറത്തിറക്കുന്നത് ബാങ്ക് നിർത്തുകയും ചെയ്തു.
നാണയ ലോഹത്തിൻ്റെ ഓഹരി മൂല്യം അതിന്റെ പണമൂല്യത്തെ മറികടക്കുന്നു എന്ന കാരണവും ഇവയുടെ ഉത്പാദനം നിർത്താൻ ഇടയാക്കി. റിസർവ്ബാങ്കിൻ്റെ ചട്ട പ്രകാരം ഇങ്ങനെ ചെയ്യാൻ കഴിയും എന്നാൽ ഇവ പൂർണമായും വിപണിയിൽ നിന്ന് പിൻവലിക്കണമെങ്കിൽ കേന്ദ്ര സർക്കാർ അനുമതി നൽകണം. ഇപ്പോൾ പിച്ചള നാണയങ്ങളാണ് കൂടുതലായി വിപണിയിലുള്ളത്.നാണയ കള്ളക്കടത്ത് അറിഞ്ഞപ്പോൾ തന്നെ അധികൃതർ നാണയത്തിൻ്റെ രൂപത്തിലും ലോഹത്തി ൻ്റെ അംശത്തിലും മാറ്റം വരുത്തി പുതിയ പതിപ്പ് ഇറക്കിയിട്ടുണ്ട്. വില കുറഞ്ഞ മൂലകങ്ങൾ ഉപയോഗി ച്ച് നിർമിച്ച ഇവയ്ക്ക് മുൻ പതിപ്പിനേക്കാൾ കനം കുറവാണ്. ഇത് ഉപയോഗിച്ച് റേസർ ബ്ലേഡുകൾ നിർ മിക്കാൻ കഴിയില്ല എന്നാണ് ബാങ്ക് അധികൃതരുടെ യും കേന്ദ്ര സർക്കാരിൻ്റെയും വിലയിരുത്തൽ. പുതിയ നാണയങ്ങൾ തുടരും.
നാണയകള്ളക്കടത്തിന് പിന്നിൽ വൻ മാഫിയ രാജ്യത്തിനകത്തും പുറത്തും പ്രവർത്തിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഒന്നു മുതൽ 20 രൂപ വരെയുള്ള നാണയങ്ങളാണ് പ്രചാരത്തിലുള്ളത്. 30, 50 രൂപയുടെ നാണയങ്ങൾ അടുത്തിടെ പുറത്തിറക്കിയെങ്കിലും അവ വിനിമയത്തിനായി പ്രചാരത്തിൽ വന്നിട്ടുമില്ല.
പുലാമന്തോൾ : രാജ്യത്തെ പ്രധാന ക്ലബായ പഞ്ചാബ് എഫ്സി അണ്ടർ 18 ടീമിൽ ഇടംനേടി പുലാമന്തോൾ പാലൂർ ചെട്ടിയങ്ങാടി സ്വദേശി മുഹമ്മദ് അമ്മാർ(15)...
സംസ്ഥാന സർക്കാരിന്റെ കേരള ഖരമാലിന്യ പരിപാലന പദ്ധതി പൂർത്തിയാകുന്ന ആദ്യ നഗരസഭയായി മലപ്പുറം മലപ്പുറം : മാലിന്യകൂമ്പാരമായിരുന്ന...
മലപ്പുറം∙ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനശ്ചിതകാലത്തേക്ക് അടച്ചു ഇനി ഒരു അറിയിപ്പ് ഉണ്ടാകും...
© Copyright , All Rights Reserved