എക്സൈസ് സംഘത്തെ കണ്ടു ഭയന്ന് മപ്പാട്ടുകര എളയാട് തടയണയിലേക്ക് ചാടിയ വിദ്യാർത്ഥിയെ കണ്ടെത്താനായില്ല
Pulamanthole vaarttha
കുലുക്കല്ലൂർ : എക്സൈസ് സംഘത്തെ കണ്ടുഭയന്ന് മപ്പാട്ടുകര തടയണയിലേക്ക് ചാടിയ വിദ്യാർത്ഥിയെ ഇന്നും കണ്ടെത്താനായില്ല കഴിഞ്ഞ ദിവസം കുലുക്കല്ലൂർ മപ്പാട്ടുകര നരിമടക്കുന്നിലെ ആനക്കല്ലിനടുത്തു നിന്നും മപ്പാട്ടുകര തടയണയിലേക്ക് ചാടിയ വല്ലപ്പുഴ ചെമ്മൻ കുഴി കളത്തില്‍ ഷംസുദ്ദീന്റെ മകന് സുഹൈറുദ്ദീനെയാണ് പുഴയില്‍ കാണാതായത്. .സംഭവത്തെ തുടര്‍ന്ന് കുലുക്കല്ലൂര്‍ ആനക്കല്‍ പ്രദേശത്ത് ചെര്‍പ്പുളശ്ശേരി പൊലീസും അഗ്നിരക്ഷാസേനയും എക്സൈസും ഇന്നും തെരച്ചില്‍ തുടരുകയാണ്.

വെള്ളിയാഴ്ച വൈകിട്ടാണ്എ ക്സൈസ് സംഘത്തെകണ്ട് വിദ്യർത്ഥികളിൽ രണ്ടുപേർ പുഴയിൽ ചാടിയത് ഇവരുടെ കൂടെ ഉണ്ടായ എട്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു .അവശനിലയിൽ നീന്തി ക്കയറിയആളെ സമീപത്തുള്ളവർ പിന്നീട് വീട്ടിലെത്തിച്ചു, തുടർന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് തന്നോടൊപ്പം പുഴയില്‍ ചാടിയ സുഹൈറുദ്ദീനെ കാണാനില്ലെന്ന് ഈ വിദ്യാർത്ഥി അറി.

ഏറെ പ്രകൃതി രമണീയമായ നരിമടക്കുന്നിലും സമീപത്തും ഈ അടുത്ത ലഹരി ഉപയോക്താക്കളുടെ താവളം കൂടിയായിട്ടുണ്ടെന്നത് പ്രദേശത്തെ താമസക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.. ദിനേന നിരവധി ആളുകളാണ് വിദൂര ദിക്കിൽനിന്ന് പോലും നരി മടക്കുന്നിലേക്കും തടയണയിലേക്കും പ്രദേശത്തെ ഗ്രാമ ഭംഗി ആസ്വദിക്കാൻ എത്തുന്നത് ഇതിനിടയിൽ ലഹരി ഉപയോക്താക്കളും വില്പനക്കാരും ഇവിടെ എത്തുന്നുണ്ടത്രേ ഏറെ വിജനമായ ഇവിടെ പോലീസ് പെട്രോളിംഗ് വേണമെന്ന് നാട്ടുകാർ ആവശ്യപെടുന്നുണ്ട്

ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved