ഭാരത് ജോഡോ യാത്ര; ജനസാഗരമായി കൊപ്പം
Pulamanthole vaarttha
കൊപ്പം : ഭാരത് ജോഡോ യാത്രയുടെ ജില്ലയിലെ സമാപനവേദിയായ കൊപ്പത്ത് പ്രിയനേതാവിനെ ഒരുനോക്കുകാണാൻ ആയിരങ്ങൾ കാത്തുനിന്നത് നാലുമണിക്കൂർ. തിങ്കളാഴ്ച വൈകീട്ട് മൂന്നരമുതൽ വാദ്യമേളങ്ങളുമായി നൂറുകണക്കിന് ആളുകളാണ് കൊപ്പം ജങ്ഷനിൽ അണിനിരന്നത്.
കൊടിതോരണങ്ങളും ദോലക് വാദ്യമേളങ്ങളുമായി അരങ്ങുതകർത്തപ്പോൾ കാണികളായി ഒട്ടേറെപ്പേരെത്തി. പട്ടാമ്പിയിൽനിന്ന് എട്ടരക്കിലോമീറ്റർ പിന്നിട്ട് വൈകീട്ട് ഏഴരയോടെ പദയാത്ര കൊപ്പം ടൗണിലെത്തിയതോടെ നഗരം മനുഷ്യക്കടലായി. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ കടകളുടെയും വീടുകളുടെയും ബാൽക്കണികളിലടക്കം ഇടംപിടിച്ചിരുന്നു.

തുറന്നവാഹനത്തിലെ വേദിക്കു സമീപം കനത്ത സുരക്ഷാവലയത്തിലാണ് സമാപനയോഗം നടന്നത്. ഇവിടെ നിന്ന് ഒരുകിലോമീറ്ററോളം കൊപ്പം നഗരം അക്ഷരാർഥത്തിൽ ആൾക്കടലായി. യോഗം സമാപിച്ചശേഷം, ഇത്രയുംവലിയ ആൾക്കൂട്ടത്തെ എത്തിച്ചതിന് ജില്ലയിലെ സംഘാടകർക്ക് പദയാത്രയുടെ സംസ്ഥാന കോ-ഓർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എം.പി. അഭിനന്ദനമർപ്പിച്ചു.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved